Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tug Of War

America

ഷിക്കാഗോ സോഷ്യൽ ക്ലബിന്‍റെ അന്താരാഷ്‌ട്ര വടംവലി മത്സരം സെപ്റ്റംബർ ആറിന്

ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ 12-ാമത് അന്താരാഷ്‌ട്ര വടംവലി ടൂർണമെന്‍റ് സെപ്റ്റബർ ആറിന് നടത്തപ്പെടുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണയും നല്കപ്പെടുക.

11,111 അമേരിക്കൻ ഡോളർ (ഏകദേശം പത്തുലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഒന്നാം സമ്മാനമായി നൽകപ്പെടുന്ന മറ്റൊരു വടംവലി ടൂർണമെന്‍റും ആഗോള മലയാളി സമൂഹത്തിലില്ല എന്നതുകൊണ്ട് തന്നെ വടംവലിയുടെ ലോകകപ്പ് എന്നാണ് ഷിക്കാഗോ സോഷ്യൽ ക്ലബിന്‍റെ വടംവലി ടൂർണമെന്‍റ് അറിയപ്പെടുന്നത് തന്നെ.

കഴിഞ്ഞ 12 വർഷങ്ങളായി ഒന്നാം സമ്മാനമായ മാണി നെടിയകാലായിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും നല്കികൊണ്ടിരിക്കുന്നത് ക്ലബ് മെമ്പർ കൂടിയായായ ജോയി നെടിയകാലയിലും കുടുംബവുമാണ്.

വടംവലിക്ക് പ്രവാസി നാടുകളിൽ പ്രഫഷണൽ മനം നൽകികൊണ്ട് തുടർച്ചായി പന്ത്രണ്ടാം തവണയാണ് ഷിക്കാഗോയിൽ വടംവലി ടൂർണമെന്‍റ് നടത്തിവരുന്നത്. ഓസ്‌ട്രേലിയ. ഇറ്റലി, യുകെ, കുവൈറ്റ്, അയർലൻഡ്, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നായി ടീമുകൾ വ‌ടംവലിയിൽ പങ്കുചേർന്നിട്ടുണ്ട്.

ഇത്തവണയും നിരവധി അന്താരാഷ്‌ട്ര ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വടംവലി മത്സരങ്ങൾ ഇത്തവണ ഷിക്കാഗോയ്ക്കടുത്ത് ബെൻസൺവില്ലിലുള്ള എനർജി ഇൻഡോർ സ്പോർട്സ് കോപ്ലക്സിലാണ് നടത്തപ്പെടുക.

സെപ്റ്റംബർ ആറിന് ഈ ടൂർണമെന്‍റിൽ പങ്കെടുക്കുവാനും സാക്ഷികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായും സംഘാടക സമിതിക്ക് വേണ്ടി ക്ലബ് പ്രസിഡന്‍റ് റൊണാൾഡ് പൂക്കുമ്പൻ, ടൂർണമെന്‍റ് കമ്മറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു.

NRI

ടെക്സസ് ടഗ് ഓഫ് വാർ ലീഗ്: ഡാളസ് സോഷ്യൽ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ വടംവലി മഹോത്സവം ശനിയാഴ്ച

ഡാളസ്: ടെക്സസിലെ കായിക പ്രേമികൾക്കായി ആവേശം നിറഞ്ഞ ഒരു വലിയ മത്സര വേദി വീണ്ടും ഒരുങ്ങുകയാണ്. ഡാളസ് സോഷ്യൽ ക്ലബിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "ടെക്സസ് ടഗ് ഓഫ് വാർ ലീഗ് രണ്ടാം സീസൺ' ശനിയാഴ്ച (മേയ് ഒമ്പത്) ഗാർലൻഡ്, ടെക്സസിലെ എംജിഎം ഓഡിറ്റോറിയത്തിൽ നടക്കും.

സാമൂഹിക ഐക്യവും കായിക ആവേശവും കൂട്ടിയിണക്കുന്ന ഈ മഹത്തായ പരിപാടിയിലേക്ക് എല്ലാ കായികപ്രേമികളേയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഡാളസ് സോഷ്യൽ ക്ലബ് സംഘാടകർ അറിയിച്ചു.

ഗാർലൻഡിലെ എംജിഎം ഓഡിറ്റോറിയം (5210 Locust Grove Rd, Garland, TX 75043) ആണ് ഈ വാശിയേറിയ മത്സരത്തിന് വേദിയാകുന്നത്. രാവിലെ 11ന് ആരംഭിച്ച് വൈകുന്നേരം ആറിന് വരെ നീണ്ടുനിൽക്കുന്ന ഈ ലീഗിൽ ടെക്സസിലെ വിവിധ ടീമുകൾ മാറ്റുരയ്ക്കും.

ഇത് കേവലം ഒരു മത്സരമല്ല, മറിച്ച് ശക്തിയും ഏകോപനവും ടീം സ്പിരിറ്റും പരീക്ഷിക്കപ്പെടുന്ന ഒരു കായിക ഉത്സവം കൂടിയാണ്. പങ്കെടുക്കുന്ന ഓരോ ടീമിനും കായിക മത്സരത്തിന്‍റെ തീവ്രതയും ഒപ്പം സൗഹൃദത്തിന്‍റെ മധുരവും ഒരുപോലെ അനുഭവിക്കാനാകും.

ഈ മത്സരം ടെക്സസിലെ ടീമുകൾക്കായി മാത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഓരോ ടീമിനും അനുവദനീയമായ ഭാരപരിധി 1325 എൽബിഎസ് + 10 എൽബിഎസ് വരെയാണ്.

പരിപാടിക്ക് നേതൃത്വം നൽകുന്നത് പ്രസിഡന്‍റ് ജിനു കുടിലിൽ (347 241 2032), സെക്രട്ടറി കുട്ടൻ മൂപ്രപ്പള്ളിൽ (405 401 7933), കൺവീനർ സൈമൺ ചാമക്കാല (214 385 1015) എന്നിവരാണ്. കൂടാതെ ടിജോ ചങ്ങങ്കരി (469 386 8698), പ്രതീഷ് ജോൺ വാഴകാട്ട് (214 763 5659) എന്നിവർ കോഓർഡിനേറ്റർമാരായും പ്രവർത്തിക്കുന്നു.

ടെക്സസിലെ മലയാളി സമൂഹത്തിനും കായിക പ്രേമികൾക്കും ഒന്നിച്ചുചേരാനും സൗഹൃദം പുതുക്കാനും ആവേശം നിറഞ്ഞ ഒരു ദിനം ആസ്വദിക്കാനും ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം എത്തി ഈ മഹോത്സവത്തിന്‍റെ ഭാഗമാകാൻ ഏവരെയും ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.

National

ബിഹാറിൽ പുതിയ മുഖ്യമന്ത്രി; വടംവലി തുടരുന്നു

പറ്റ്ന: ബിഹാറിൽ പുതിയ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് എൻഡിഎയിൽ അനിശ്ചിതത്വം തുടരുന്നു. നിതീഷ് കുമാർ രാജ്യസഭാംഗമായതിനെ തുടർന്നാണ് ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തേണ്ടത് അനിവാര്യമായത്. പുതിയ മുഖ്യമന്ത്രി ബിജെപിയിൽനിന്നെന്നാണ് പുറത്തുവരുന്ന വിവരം.

ബിഹാറിലെ ബിജെപി നേതൃത്വത്തെ കേന്ദ്ര നേതൃത്വം ശനിയാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും ചർച്ചകളൊന്നും നടന്നില്ല. ഡൽഹിയിൽ ചേരാനിരുന്ന മുതിർന്ന നേതാക്കളുടെ യോഗമാണ് പെട്ടെന്ന് റദ്ദാക്കിയത്. ഇതിനുള്ള കാരണം ബിജെപി നേതൃത്വം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

ബിഹാറിൽ ജെഡിയു നേതൃത്വവുമായുള്ള പ്രശ്നങ്ങൾ ഇതുവരെയും പരിഹരിക്കാൻ ബിജെപിക്കായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.ശനിയാഴ്ച പട്നയിലെ നിതീഷ് കുമാറിന്‍റെ വസതിയിൽ ജെഡിയു നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി. രണ്ടരമണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ പുതിയ മുഖ്യമന്ത്രി, മന്ത്രിസഭയിലെ ജെഡിയു പ്രാതിനിധ്യം വർധിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തെന്നാണ് വിവരം.

ശനിയാഴ്ച രാവിലെ ജെഡിയു വർക്കിംഗ് പ്രസിഡന്‍റ് സഞ്ജയ് ഝായും ബിഹാർ പാർലമെന്‍റ് കാര്യ മന്ത്രി വിജയ് കുമാർ ചൗധരിയും നിതീഷ്കുമാറുമായി ചർച്ച നടത്തിയിരുന്നു.

നിതീഷ് കുമാറിന്‍റെ അടുത്ത അനുയായിയായി അറിയപ്പെടുന്ന വിജയകുമാർ ചൗധരി നേരത്തേ മുഖ്യമന്ത്രിയെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തതുകൊണ്ട് മാത്രം സർക്കാരിൽ ഉടനടി മാറ്റമുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. തീരുമാനങ്ങൾക്കായി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുന്നണിയിലെ മറ്റൊരു പാർട്ടിയായ ലോക്ശക്തിയുടെ ദേശീയ പ്രസിഡന്‍റും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പാസ്വാൻ, സർക്കാരിന്‍റെ മുഖം മാറിയാലും എൻഡിഎയുടെ ഭരണഫോർമുല അതേപടി തുടരുമെന്നും വ്യക്തമാക്കി. ഏതൊരു പുതിയ നേതാവു വന്നാലും നിതീഷിന്‍റെ കാഴ്ചപ്പാടുകൾ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് വിനോദ് താവ്ഡെയുടെ അധ്യക്ഷതയിൽ വരും ദിവസങ്ങളിൽ പാറ്റനയിൽ യോഗം ചേരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനൊപ്പം മന്ത്രിസഭാ വികസനം സംബന്ധിച്ചുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും.

NRI

ഷിക്കാഗോ സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന വടംവലി മത്സരം 31ന്

ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന രാജ്യാന്തര വടംവലി മത്സരം ഈ മാസം 31ന് മോർട്ടൺ ഗ്രോവ് പാർക്ക് ഡിസ്ട്രിക്‌ട് സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മുതൽ അരങ്ങേറും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ അതിഥിയായി രാജ് മോഹൻ ഉണ്ണിത്താൻ എംപിയും പങ്കെടുത്തു. 6834 ഡംസ്റ്റർ മോർട്ടൻ ഗ്രോവ് പാർക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്‍റ് റൊണാൾഡ് പൂക്കുമ്പേൽ പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതിലേറെ ടീമുകൾ മത്സരത്തിൽ പങ്കടുക്കും. അമേരിക്കയ്ക്ക് പുറത്തുനിന്നുള്ള 12 ടീമുകളാണ് ഇത്തവണ എത്തുന്നത്. വനിതകൾക്കും പ്രത്യേക മത്സരം ഉണ്ടായിരിക്കും.

രാവിലെ 8.45ന് മത്സര ഉദ്ഘാടനം നടക്കും. ഒൻപതിനു വടംവലി മത്സരം ആരംഭിക്കും. വൈകുന്നേരം അഞ്ചോടുകൂടി വിജയികളെ പ്രഖ്യാപിക്കും. ഏഴ് മുതൽ 10 വരെ അഫ്‌സലിന്‍റെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറും.

കേരളത്തിൽ നിന്ന് എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവരും പങ്കെടുക്കും.

വിശദവിവരങ്ങൾക്ക്: റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡന്‍റ്) - 630 935 9655, സിറിയക് കൂവക്കാട്ടിൽ (ടൂർണമെന്‍റ് ചെയർമാൻ) - 630 673 3382.

NRI

ടിസാക്ക് രാജ്യാന്തര വടംവലി മത്സരം: കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ചാമ്പ്യന്മാർ

ഹൂസ്റ്റണ്‍: ടെക്‌സസ് ഇന്‍റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് ആൻഡ് ആര്‍ട്‌സ് ക്ലബിന്‍റെ(ടിസാക്ക്) രാജ്യാന്തര വടംവലി മത്സരത്തില്‍ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ചാമ്പ്യന്മാരായി. ഗ്ലാഡിയേറ്റേഴ്‌സ് കാനഡ റണ്ണറപ്പായി ട്രോഫി ഉയര്‍ത്തി.

ഗാലക്‌സി ഡബ്ലിന്‍ അയര്‍ലന്‍ഡ് മൂന്നാം സ്ഥാനം നേടി. ന്യൂയോര്‍ക്ക് കിംഗ്സാണ് നാലാം സ്ഥാനത്തെത്തിയത്. ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി എപ്പിസെന്‍ററിൽ നടന്ന ടിസാക്കിന്‍റെ നാലാം സീസണ്‍ വടംവലി മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആറായിരത്തിലധികം കാണികളാണ് എത്തിച്ചേർന്നത്.

ചാമ്പ്യന്മാരായ കോട്ടയം ബ്രദേഴ്‌സ് കാനഡ ബ്ലൂ ടീമിന് 8001 ഡോളറും ട്രോഫിയും ലഭിച്ചു. കുളങ്ങര ഫാമിലി നേതൃത്വം നൽകിയ ഗ്ലാഡിയേറ്റേഴ്സ് കാനഡ ടീമിന് 6001 ഡോളറും ട്രോഫിയും ഗാലക്‌സി ഡബ്ലിന്‍ അയര്‍ലന്‍ഡിന്4001 ഡോളറും ട്രോഫിയും ന്യൂയോര്‍ക്ക് കിംഗ്സിന് 2001 ഡോളറും ട്രോഫിയും ലഭിച്ചു.

അഞ്ചാം സ്ഥാനത്തെത്തിയ ഹൂസ്റ്റണ്‍ ബ്രദേഴ്‌സ്, ആറാം സ്ഥാനക്കാരായ ഗരുഡന്‍സ് ടൊറന്‍റോ, ഏഴാം സ്ഥാനക്കാരായ കോട്ടയം ബ്രദേഴ്‌സ് കാനഡ ബ്ലാക്ക്, എട്ടാം സ്ഥാനക്കാരായ ഹോക്‌സ് കാനഡ എന്നിവർക്ക് 1001 ഡോളർ വീതവും സമ്മാനം നൽകി.

 

NRI

ടൗൺസ്‌വിൽ വടംവലി മത്സരം: ടൈറ്റൻസ് ജേതാക്കൾ

ടൗൺസ് വിൽ: ടൗൺസ്‌വിൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ ഓൾ ഓസ്ട്രേലിയ വടംവലി മത്സരത്തിൽ ടൗൺസ്‌വിൽ ടൈറ്റൻസ് ക്ലബ് വിജയികളായി

കിർവാൻ സ്റ്റേറ്റ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഷേപ്പേർട്ടൻ ഷെപ്പ് സ്റ്റാർസിനെയാണ് ടൈറ്റൻസ് പരാജയപ്പെടുത്തിയത്. 12 ടീമുകൾ ‌ടൂർണമെന്‍റിൽ പങ്കെടുത്തു.

വിജയികൾക്ക് ട്രോഫിയും 5,555 ഡോളറും സമ്മനമായി ലഭിച്ചു. ജനെല്ലേ പൂലേ എംപി സമ്മാനദാനം നിർവഹിച്ചു.

NRI

വടംവലി മാമാങ്കം: രാജാക്കന്മാരായി ന്യൂയോർക്ക് കിംഗ്സ്

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച വടംവലി മാമാങ്കത്തിൽ ന്യൂയോർക്ക് കിംഗ്സ് ചാന്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ഹൂസ്റ്റൺ ബ്രദേഴ്സ് ടീമിനെ പരാജയപ്പെടുത്തിയാണ് ന്യൂയോർക്ക് കിംഗ്സ് ചാന്പ്യൻസ് പദവി കരസ്ഥമാക്കിയത്.

വനിതാ വിഭാഗത്തിൽ ഡാളസ് ദിവാ ടീമിനെ പരാജയപ്പെടുത്തി ആഹാ ഡാളസ് ഡാർലിംഗ് പെൺപുലികൾ ട്രോഫി നേടി. ന്യൂയോർക്കിൽ നിന്നുള്ള ചാക്കോ, തോമ, ജിനു ടീമാണ് മത്സരം നിയന്ത്രിച്ചത്.

1976 ആരംഭിച്ച കേരള അസോസിയേഷൻ രണ്ടാമത് സംഘടിപ്പിച്ച നാഷനൽ വടംവലി മത്സരത്തിന്‍റെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്‍റ് പ്രദീപ് നാഗനൂലിന്‍റെ അധ്യക്ഷതയിൽ ഗാർലാൻഡ് സിറ്റിയിലുള്ള സെന്‍റ് തോമസ് കാത്തലിക്ക് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു.

മർഫി സിറ്റി കൗൺസിൽ അംഗം എലിസബത്, അസോസിയേഷൻ പ്രസിഡന്‍റ് പ്രദീപ് നാഗനൂലിൽ, കമ്മിഷ്ണർ പി സി മാത്യു, തുടങ്ങിയവർ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് ചെണ്ടമേളവും ബൈക്ക് റാലിയും നടന്നു. ചർച്ച പാർക്കിംഗ് ലോട്ടിൽ രാത്രി എട്ട് വരെ നീണ്ട റൗണ്ട് മത്സരത്തിൽ. പുരുഷന്മാരുടെ എട്ട് ടീമുകളും വനിതകളുടെ രണ്ട് ടീമുകളുമാണ് മാറ്റുരച്ചത്.

Latest News

Corehub Up